പ്രേമം നടിച്ചു ഒരു പെണ്ണ് ആണിനെ കൊന്നു പൈസയും കൊണ്ട് കടന്നു കളഞ്ഞു
ഒറീസ്സ യിലെ സൂര്ച്ചി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം .!പ്രേമം നിരസിച്ചിട്ടും പുറകെ നടന്നു ആത്മഹത്യാ ഭീഷണി മുഴകി പ്രേമികുകയും ചെയ്തിട്ട് ഒടുവിൽ കാമുകനെ കഴുത്ത് അറുത്തു കാമുകി കൊന്നു .!
സൂര്ച്ചി ലെ രാം കാശിയുടെ മകനും സോഫ്റ്റ്‌വെയർ ജൊലികാരനുമയ കസം സിംഗ് ആണ് മോക്വ പാലത്തിനടുത്ത് കഴുത്ത് അറുത്തു നിലയില കാണപെട്ടത്.
കാമുകി എന്ന് പറയുന്ന റാണി ,കസമിന്റെ പക്കല നിന്ന് ലക്ഷങ്ങൾ വാങ്ങികുകയും അത് തിരിച്ചു കൊടുകാതതുമാണ് കസമിനെ കൊന്നത് എന്ന് കസമിന്റെ കൂടുകാർ പറയുന്നത് .
സോഫ്റ്റ്‌വെയർ ജോലികരനായിരുന്ന കസം സിന്ഘിന്റെ പക്കല നിന്ന് ലക്ഷങ്ങൾ വാങ്ങികുകയും ഒടുവിൽ കസമിന്റെ ATM കാർഡ് പോലും റാണിയുടെ കൈയിലായിരുന്നു എന്ന് സുഹൃത്തുകൾ പറയുന്നു .
ഇരുവരെയും മോക്വ പാലത്തിനടുത്ത് ഇന്നലെ ഒരു 7 മണിക് കണ്ടതായി ദ്രിക്സാക്ഷികൾ പോലീസിനോട് പറഞ്ഞു
മൃദ ശരീരം പരിശോധിച്ചപോൾ 3 പവന്റെ മാലയും ബ്രേസിലെട്ടും കാണനിലാ എന്ന് പോലീസ് പത്രകാരോട് പറഞ്ഞു ..
കാമുകന്റെ പൈസയും ആഭാരങ്ങളും കൊണ്ട് കാമുകി കടന്നു കളഞ്ഞതാവമെന്നും പോലീസ് പറഞ്ഞു.
പ്രതി എന്ന് കരുതുന്ന റാണി ഒളിവിലാണ്. റാണി ഒട്ടകല്ല ഇതിന്റെ പിന്നിൽ ,മാഫിയ തന്നെ ഉണ്ട് എന്നും പോലീസ് കൂട്ടിച്ചേർത്തു ..
റാണിയെ കണ്ടെത്താനുള്ള ശ്രേമം പോലീസ് ആരംഭിച്ചു..
ഭുകമ്പം: നേപ്പാളില്‍ മരണം 900 ആയി, ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു
Asianet News 53 minutes ago India
ദില്ലി: നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 900 ആയി. ബിഹാര്‍, പശ്ചിമബംഗാള്‍ അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭുചലനം 31 ജീവനുകള്‍ കവര്‍ന്നു. 125 ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് പിടിഐ റിപ്പോര്‍ട്ട്. പൊഖാറയില്‍ 45 കോഴിക്കോട് സ്വദേശികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെ അറിയിച്ചു. അതേസമയം, ദില്ലിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‍കെയിലില്‍ 4.07 തീവ്രത രേഖപ്പെടുത്തി.
നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നുണ്ടായത്. മൂവായിരത്തോളം പേര്‍ അവിടെ മരിച്ചിട്ടുണ്ടാകാമെന്ന് പ്രാദേശിക റേഡിയോയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു ജീവനക്കാരന്റെ മകള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ വ്യോമസേന വിമാനം കാഠ്മണ്ഡുവിലെത്തി. 52 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇവരെ വ്യോമസേനയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും.
കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം തകര്‍ന്നുവീണു. ത്രിഭുവന്‍ വിമാനത്താവളം തകര്‍ന്നു. സമീപകാലത്തുണ്ടായിട്ടില്ലാത്ത വന്‍ ദുരന്തമാണ് നേപ്പാള്‍ അഭിമുഖീകരിക്കുന്നത്.
രാവിലെ 11.41നാണ് ഇന്ത്യയില്‍ ആദ്യ ചലനം അനുഭവപ്പെട്ടത്. 12.15നു രണ്ടാമത്തെ ചലനവുമുണ്ടായി. രാജ്യ തലസ്ഥാനമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കുലുങ്ങി. 20 സെക്കന്റോളമുണ്ടായിരുന്നു അദ്യത്തെ ചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പ്രകാരം 7.9 ആണ് ഭൂകമ്പത്തിന്റെ തീവ്രത. നേപ്പാളിലെ പൊഖാറയില്‍ ഭൗമോപരിതലത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം താഴെയായാണു പ്രഭവകേന്ദ്രം. ചലനമുണ്ടായ ഉടന്‍ വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങിയോടി. പലേടത്തും കെട്ടിടങ്ങള്‍ തകര്‍ന്നു. നിലക്കെട്ടിടങ്ങളില്‍ വന്‍ വിള്ളലുകള്‍ വീണു.
നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പൂര്‍ണ സഹായമുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും നരേന്ദ്ര മോദി സംസാരിച്ചു. ദുരന്ത നിവാരണ സേനയുടെ നാല് ടീമിനെ അവിടേയ്ക്ക് അയയ്ക്കും.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കരസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണു ദുരന്തം ഏറെ ബാധിച്ചത്.
എട്ടു ദശാബ്ദത്തിനിടെ ഇത്രവലിയൊരു ദുരന്തം നേപ്പാള്‍ കണ്ടിട്ടില്ല. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നു. പ്രശസ്തമായ ദര്‍ബാര്‍ സ്ക്വയര്‍ പൂര്‍ണമായി തകര്‍ന്നു. വിമാനത്താവളങ്ങള്‍ തകര്‍ന്നതോടെ പലതും ഇന്ത്യയിലേക്കു തിരിച്ചുവിട്ടു. ദേശീയപാതകളക്കം റോഡുകള്‍ വിണ്ടുകീറി.
തലസ്ഥാനമായ കാഠ്മണ്ഡു, ലളിത്പുര്‍ തുടങ്ങിയ പ്രധാന നഗങ്ങളിലെ ബഹുനിലക്കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. 14 ഓളം തുടര്‍ ചലനങ്ങള്‍ ഈ മേഖലയിലുണ്ടായി. മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ നേപ്പാളിലുണ്ട്.
വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായതിനാല്‍ അവിടെനിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മൂവായിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രാദേശി റേഡിയോയിലൂടെയുള്ള വിവരങ്ങളെ ഉദ്ധരിച്ച് നേപ്പാളില്‍നിന്നു മലയാളിയായ പത്മേഷ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ ഹിമപാതമുണ്ടായെന്നു വാര്‍ത്തകളുണ്ട്. നിരവധി പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തത്തിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. +91 11 2301 2113 ,+91 11 2301 4104, +91 11 2301 7905 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സഹായം ലഭിക്കും.
ദുരന്തം ഇന്ത്യയില്‍
ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഭൂചലനം ദുരന്തം വിതച്ചത്. ബിഹാറില്‍ മാത്രം 14 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരും.
പശ്ചിമബംഗാളിലെ മാല്‍ദയില്‍ സ്കൂള്‍ തകര്‍ന്നുവീണ് 40 കുട്ടികള്‍ക്കു പരുക്ക്. ഗ്രാമീണ മേഖലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിവായി വരുന്നതേയുള്ളൂ. നേപ്പാള്‍ അതിര്‍ത്തി മേഖലയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണു ദുരന്തം ഏറെ നാശം വിതച്ചത്.
സിക്കിമിന്‍ കനത്ത മണ്ണിടിച്ചിലുണ്ടായെന്നു റിപ്പോര്‍ട്ടുണ്ട്. ആളപായമില്ല. എങ്കിലും സാരമായ നാശനഷ്ടമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്നു വൈകിട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കൊച്ചിയും കുലുങ്ങി
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ കൊച്ചിയിലും ചെന്നൈയിലും ഭൂചലനമുണ്ടായി. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറയുന്നു. പലര്‍ക്കും തലകറങ്ങുന്നതുപോലുള്ള അനുഭവമുണ്ടായി.
ചെന്നൈയില്‍ കോടമ്പാക്കം അടക്കമുള്ള പ്രദേശങ്ങളിലും സമാന അനുഭവമായിരുന്നു. ഇവിടങ്ങളിലും വലിയ കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഇന്ന് ഏതോരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ഉപകരണമാണ് സ്മാര്ട്ട്‌ഫോണ്‍. പലപ്പോഴും പുറത്തുപോകുമ്പോള്‍ അശ്രദ്ധകൊണ്ട് സംഭവിക്കുന്ന ഒരു സംഭവമാണ് സ്മാര്‍ട്ട്‌ഫോണ്‍ വെള്ളത്തില്‍ വീഴുക എന്നത്. ഇങ്ങനെ നമ്മുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യെണ്ട 5 കാര്യങ്ങള്‍.
1. വെള്ളത്തില്‍ നിന്നും ഫോണ്‍ തിരിച്ച് എടുക്കുമ്പോള്‍ ഓണായിരിക്കുകയാണെങ്കില്‍ പുറത്തെടുത്താല്‍ ഉടന്‍ പവര്‍ ഓഫ് ചെയ്യണം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടാകുന്ന കൂടുതല്‍ കേടുകള്‍ ഒഴിവാക്കാന്‍ ഇത് ഉതകും, എന്നാല്‍ സ്വിച്ച് ഓഫാണ് ഫോണ്‍ എങ്കില്‍ അത് ഓണാക്കുവാന്‍ ശ്രമിക്കരുത്.
2.ഫോണില്‍നിന്ന് ബാറ്ററി, സിംകാര്‍ഡ്,മെമ്മറി കാര്‍ഡ്, സ്‌റ്റൈലസ്, കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവ വേര്‍തിരിക്കണം.
ചെറുതായി കുലുക്കി ഫോണിന്റെ ഉള്ളിസ്! വെള്ളം കുടുങ്ങിയിട്ടുണ്ടെങ്കില്‍ അത് കളയുക.
3.ഉണങ്ങിയ തുണികൊണ്ട് ഫോണ്‍ തുടച്ച് കഴിയുന്നത്ര വെള്ളം നീക്കുക.
4.ഫോണിലുള്ളിലെ ബോര്‍ഡിലും മറ്റും നിറഞ്ഞ ഈര്‍പ്പം കളയുകയാണ് അടുത്ത നീക്കം അതിനായി അടച്ച് വയ്ക്കാന്‍ കഴിയുന്ന പാത്രത്തില്‍ അരിനിറച്ച് അതിനുള്ളില്‍ ഫോണ്‍ വയക്കുക. സിലിക്കാ ജെല്‍ പാക്കും ഇതിന് ഉപയോഗിക്കാം. 24 മുതല്‍ 48 മണിക്കൂറിന് ശേഷം പിന്നീട് ഫോണ്‍ എടുക്കുക. ഇതിനിടെ തുറന്നുനോക്കുകയോ, ഫോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങിയോ എന്ന് അറിയാനോ ശ്രമിക്കരുത്.
5.പിന്നെയും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കാര്യമായ പ്രശ്‌നം ഫോണിന് സംഭവിച്ചെന്ന് മനസ്സിലാക്കാം. തുടര്‍ന്ന് സര്‍വ്വീസ് സെന്ററില്‍ കാണിക്കുന്നതാണ് നല്ലത്.
- See more at: http://www.asianetnews.tv/technology/article.php?article=26467_Dropped-your-phone-in-water?-5-things-to-do#sthash.9c7trciA.dpuf
സുഹൃത്തുക്കള്‍ നിങ്ങളുടെ പേര് തെറ്റായി ഉച്ചരിക്കുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ടോ? അത്തരക്കാര്‍ക്ക് സഹായവുമായി ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്കിലെ പുതിയ ഫീച്ചര്‍, ഒരാളുടെ പേരിന്റെ കൃത്യമായ ഉച്ചാരണം സാധ്യമാക്കുന്നു. ഒരു ഉപയോക്താവിന്റെ പ്രൊഫൈല്‍ പേജില്‍ പേരിന് സമീപം ദൃശ്യമാകുന്ന ഓഡിയോ ക്ലിപ്പാണ് പേരിന്റെ കൃത്യമായ ഉച്ചാരണം സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നത്. സോഷ്യല്‍മീഡിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. നിലവില്‍ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ഉപയോക്താക്കള്‍ക്കാകും ഈ ഫീച്ചറിന്റെ പ്രയോജനം അനുഭവിക്കാനാകുക. അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമായിത്തുടങ്ങും. തങ്ങളുടെ പേരിന്റെ ഉച്ചാരണം ഓരോ ഉപയോക്താക്കള്‍ക്കും ക്രമീകരിക്കാനാകും. ഇതിനായി എബൗട്ട് ടാബില്‍, ഡീറ്റെയില്‍സ് എബൗട്ട് യു എന്ന സെക്ഷനില്‍ ഹൗ ഡു യു സേ യുവര്‍ നെയിം എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി.
വാഷിംങ്ടണ്‍: ഇന്നത്തെ സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതാണ് പ്രധാന വിഷയം. മികച്ച ബാറ്ററിക്കായി വിവിധ ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിന് പരിഹാരം നല്‍കുമെന്നാണ് ജോര്‍ജിയ ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അറ്റ്ലാന്‍റയിലെ ഗവേഷകര്‍ പറയുന്നത്. പുതിയ മൈക്രോഫോണാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഫോണിലെ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് അവകാശവാദം. വലുപ്പം കുറഞ്ഞ ഈ മൈക്രോഫോണ്‍ ശബ്ദതരംഗങ്ങളില്‍ നിന്നാണ് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള ഊര്‍ജം സംഭരിക്കുന്നത്. കനം കുറഞ്ഞ ടെഫ്‌ലോണ്‍ പാളിയും ചെമ്പു പൂശിയ മറ്റൊരു കടലാസ് പാളിയും ചേര്‍ത്തു നിര്‍മിക്കുന്ന മൈക്രോഫോണ്‍ ശബ്ദതരംഗ കമ്പനത്തിലൂടെ പുറപ്പെടുവിക്കുന്ന വൈദ്യുതി ചാര്‍ജ് വഴി ഫോണ്‍ ചാര്‍ജാകുമെന്നാണു അവകാശവാദം. എന്നാല്‍ ഫുള്‍ ചാര്‍ജ് ചെയ്യാനൊന്നും പറ്റില്ല , ചാര്‍ജ് കഴിയുന്ന സമയത്ത് അത്യാവശ്യം പിടിച്ച് നില്‍ക്കാനുള്ള ചാര്‍ജ് കിട്ടും. - original by:http://www.asianetnews.tv/technology/article.php?article=26431_New-paper-microphone-may-help-charge-your-phone#sthash.4BcvMZDU.dpuf
റിയാദ്: സ്ത്രീ വേഷം ധരിച്ച് പള്ളിയുടെ ബാത്റൂമില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് സൌദിയില്‍ അറസ്റ്റിലായി. 30കാരനായ യുവാവാണ് അറസ്റ്റിലായതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ മക്കയിലെ ജആരാനാ പള്ളിയിലാണ് സംഭവം. പ്രഭാതകൃത്യങ്ങള്‍ക്കെത്തിയ സ്ത്രീകളെ സ്ത്രീ വേഷത്തിലെത്തിയ പുരുഷന്‍ ബാത്റൂമില്‍ കയറി ഉപദ്രവിച്ചെന്ന് സൌദി മത പൊലീസിന് ലഭിച്ച പരാതിയിലാണ് നടപടി. പള്ളിയില്‍നിന്നിറങ്ങി പുറത്തു നിര്‍ത്തിയിട്ട ഒരു കാറില്‍ കയറി അബായ വസ്ത്രം അഴിക്കുമ്പോഴാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാള്‍ നിരീക്ഷണത്തിലായിരുന്നതായി പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. -original by : http://www.asianetnews.tv/pravasam/article/26387_Man-dressed-as-woman-arrested-for-molestation-in-Saudi-mosque#sthash.XWxP5Tf0.dpuf
ലഗാന്‍ സിനിമയില്‍ ഒരു ഓവറില്‍ ആറ് ബോള്‍ എന്നാണ് കാണിക്കുന്നത്, എന്നാല്‍ കഥ നടക്കുന്ന 1892 ല്‍ ക്രിക്കറ്റില്‍ ഒരു ഓവറില്‍ 5 ബോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
രണ്ട് കൊല്ലമാണ് കൃഷ് എന്ന ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഉണ്ടാക്കുവാന്‍ ഹൃഥ്വിക്കിന്‍റെ രോഹിത്ത് എന്ന കഥാപാത്രം പോകുന്നത്. പോകുമ്പോള്‍ തന്നെ ഭാര്യ ഗര്‍ഭിണിയാണെന്ന് പറയുന്നു. രണ്ട് കൊല്ലം കൊണ്ട് കമ്പ്യൂട്ടര്‍ ഉണ്ടാക്കി തീരുമ്പോഴാണ് ഭാര്യ പ്രസവിക്കുന്നത്, മനുഷ്യ സ്ത്രീക്ക് രണ്ട് കൊല്ലത്തെ ഗര്‍ഭമോ?
ഭാഗ് മില്‍ഖാ ഭാഗില്‍ മില്‍ഖാ 1950 ല്‍ പാടുന്ന സിനിമ ഗാനം ശരിക്കും ഇറങ്ങിയത് 1962 ലെ സണ്‍ ഓഫ് ഇന്ത്യ എന്ന ചിത്രത്തിലാണ്
പി.കെ എന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ദില്ലിയിലേക്ക് വരുന്നത് 12290 ദുരന്തോ ട്രെയിനിലാണ്. എന്നാല്‍ ആ ട്രെയിന്‍ ശരിക്കും ഓടുന്നത് മുംബൈ നാഗ്പൂര്‍ റൂട്ടിലാണ്. ദില്ലി എന്ന് പറഞ്ഞ് കാണിക്കുന്ന സ്റ്റേഷനില്‍ തന്നെ കല്ല്യാണ്‍ എന്ന് എഴുതിയിട്ടുമുണ്ട്.
റാ വണ്‍ എന്ന ചിത്രത്തില്‍ ഷാരൂഖിന്‍റെ മൃതദേഹം ക്രിസ്ത്യന്‍ രീതിയില്‍ സംസ്കരിക്കുന്നുവെങ്കിലും, അവസാനം ഇന്ത്യയില്‍ ഭാര്യ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നു.
പ്യാര്‍ കാ പന്‍ചാമ എന്ന ചിത്രത്തില്‍ ബൈക്കില്‍ വന്ന സുഹൃത്തുക്കള്‍ ജീപ്പില്‍ മടങ്ങുന്നു
സിന്ദഹി നാ മിലേഗാ ദോ ബാറില്‍ ബൈക്ക് യാത്രയ്ക്ക് മുന്‍പുള്ള രംഗത്തിലെ ഡ്രസ് അല്ല കത്രീനയ്ക്ക് യാത്ര കഴിഞ്ഞ്
കൈ പോ ച്ചെയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നത് ഹെഡ്ലൈന്‍സ് ടുഡേയിലാണ്. 2002ല്‍ നടന്ന കലാപം 2003 ല്‍ മാത്രം തുടങ്ങിയ ചാനല്‍ എങ്ങനെ കാണിക്കും ?
ഹേ ബേബിയില്‍ ഒരേ സീനില്‍ ഒരു കുട്ടിയുടെ ഡ്രസ് മൂന്ന് പ്രാവശ്യം മാറി പോകുന്നു.
ബോബിയില്‍ ചെയ്സിങ്ങ് ചെയ്ത് കാര്‍ തന്നെ മാറിപ്പോയി
ജയ്പൂര്‍: പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്നു നല്‍കിയ ശേഷം ബലാല്‍സംഗം ചെയ്യപ്പെട്ടതായി പ്രശസ്തമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിലെ അംഗമായിരുന്ന പ്രമുഖ മോഡല്‍. നടിയും മോഡലുമായ പൂജ മിശ്രയാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് സംഭവം. ഉദയ്പൂരില്‍ ഒംരു ഫോട്ടോ ഷൂട്ടിനു വന്നതായിരുന്നു നടി. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ മടങ്ങിപ്പോയ ശേഷമാണ് യുവതി പരാതി നല്‍കിയത്. രണ്ട് പേര്‍ തന്റെ മുറിയില്‍ രാത്രിയില്‍ അതിക്രമിച്ചു കടക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മുറിയല്‍നിന്ന് വിലപിടിച്ച സാധനങ്ങള്‍ കളവുപോയതായും അവര്‍ പരാതിയില്‍ പറഞ്ഞു.
സംഭവം അന്വേഷിക്കുന്നതായും യുവതിയുടെ പരാതിയില്‍ അവ്യക്തത ഉണ്ടെന്നും ഉദയ്പൂര്‍ ഐ.ജി അനന്ദ് ശ്രീവാസ്തവ അറിയിച്ചു. സംഭവം അന്വേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂജേര്‍സി: ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്ന് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്‍.ഐ.ഡി.എ ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് പഠനം നടത്തിയത്. യു.എസ്. സര്‍ക്കാറാണ് ഈ പഠനത്തിന്റെ പ്രയോജകര്‍.
കഞ്ചാവ് മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഏജന്‍സി കണ്ടത്തിയത്. ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകളില്‍ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിക്കുന്നു.
റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം കഞ്ചാവ് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അതിനുശേഷം കഞ്ചാവിനെ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്കന്‍ ആരോഗ്യമന്ത്രലായം മുന്നോട് പോകും എന്നാണ് റിപ്പോര്‍ട്ട്
ദില്ലി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് പ്രതിശ്രുതവരന്‍ പെണ്‍കുട്ടിയുടെ സഹോദരന്‍റെ മൂക്കു മുറിച്ചു. ദില്ലിയിലെ പിതംപുരയിലാണു സംഭവം. രഘു എന്നയാളാണു പെണ്‍കുട്ടിയുടെ സഹോദരന്‍ കമലേഷിന്‍റെ മൂക്ക് മുറിച്ചത്.
ഒന്നരവര്‍ഷം മുമ്പാണു രഘുവും കമലേഷിന്‍റെ സഹോദരിയും തമ്മില്‍ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിന്‍റെ ഒരുക്കത്തെ ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും തുടര്‍ന്നു വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത് രഘു സുഹൃത്തുക്കളുമൊത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. ബലം പ്രയോഗിച്ചു വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കമലേഷ് തടയുകയായിരുന്നു ഇതേത്തുടര്‍ന്നാണു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേനാക്കത്തി എടുത്ത് രഘു കമലേഷിന്റെ മൂക്ക് മുറിച്ചത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മയടക്കമുള്ളവരെ മര്‍ദിക്കുകയും ചെയ്തു.
ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ രഘുവിനെയും ഒരു സുഹൃത്തിനെയും പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. കൈയില്‍ കിട്ടിയവരെ ശരിക്കു കൈകാര്യം ചെയ്ത ശേഷമാണു നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചത്.
പുല്ല് കൊണ്ടുണ്ടാക്കിയ ഒരു മൊബൈല്‍ തന്നാല്‍ വാങ്ങുമോ?. പെട്ടെന്ന് ഒരു മറുപടി പറയാന്‍വരട്ടെ ഇതൊന്ന് കാണൂ.
നമ്മുടെ നാടിന് പുതിയ ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ മറ്റൊന്ന് കൂടിയുണ്ട് ഇ-വേസ്റ്റ്. മൊബൈലുകളുള്‍പ്പടെയുള്ളവ ഇതിന്റെ പരിധിയില്‍ വരും.
എന്നാല്‍ പുല്ല് കൊണ്ടുണ്ടാക്കിയ മൊബൈല്‍ ഇതാ. ബിബിസിയാണ് പരിസ്ഥിതിക്ക് ഇണങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച് റിസൈക്കിള്‍ ചെയ്യാവുന്ന ഈ ഫോണിനെക്കുറിച്ച് പറയുന്നത്.
ഇലക്ട്രോണിക് ഭാഗങ്ങളൊഴിച്ച് കേസുള്‍പ്പടെയുള്ളവയാണ് വ്യത്യസ്തമായ ഈ മൊബൈലില്‍ പുല്ല് പ്രത്യേകരീതിയില്‍ സംസ്കരിച്ചെടുത്ത് നിര്‍മ്മിക്കുന്നത്. വീഡിയോ കാണാം-
കൊച്ചി: ആലുവയില്‍ ബംഗാളി സ്വദേശി പൊലീസുകാരന്റെ ചെവി കടിച്ചു മുറിച്ചു. മദ്യപിച്ച് പൊതുശല്യമുണ്ടാക്കിയ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.ഇന്നലെ രാത്രി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ മസൂദ് റാണ എന്നയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് ഇയാളെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞുവെച്ചു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് ആലുവ സ്‌റ്റേഷനില്‍ നിന്നുമെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ജബിന്‍ ഇയാളെ പിടിക്കൂടാന്‍ ശ്രമിച്ചപ്പോഴാണ് ചെവി കടിച്ചുപറിച്ചത്. ചെവിയുടെ ഒരു ഭാഗം വിട്ടുപോയതിനെ തുടര്‍ന്ന് പൊലീസുകാരനെ എറണാകുളത്തെ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസൂദ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു. - original by http://www.asianetnews.tv/crime/article/26045_Bengali-man-attacks-policeman#sthash.ibpUBbmi.dpuf
കൊല്‍ക്കത്ത: ബംഗാളി സീരിയല്‍ നടി ദിശാ ഗാംഗുലി ആത്മഹത്യ ചെയ്തു. ആത്മഹത്യ തന്നെയാണെന്നാണ് കൊല്‍ക്കത്ത പോലീസ് നല്‍കുന്ന സൂചന. 23 വയസ്സുള്ള നടി കൊല്‍ക്കത്തയിലെ പര്‍ണശ്രീയിലെ സ്വന്തം വസതിയിലെ റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സീലിങ്ങ് ഫാനിലാണ് ഇവരുടെ മൃതദേഹം തൂങ്ങിയിരുന്നതെന്ന് പോലീസ് പറയുന്നു. അസ്വാഭാവികമായ രീതിയില്‍ സംശയിക്കാവുന്ന സൂചനകള്‍ ഒന്നും പോലീസിന് മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല. എങ്കിലും അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്. ബംഗാളില്‍ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ പ്രധാന നടിയാണ് ദിശ. - original by: http://www.asianetnews.tv/crime/article/25955_Bengali-TV-actress-commits-suicide#sthash.PQSfyA4s.dpuf
വിനീത് ശ്രീനിവാസന്‍, നിക്കി ഗല്‍റാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജീസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നസെന്റ്, നെടുമുടിവേണു, മണിയന്‍ പിള്ള രാജു, ശ്രീജിത്ത് രവി, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, വിനോദ് ചെമ്പന്‍ ജോസ്, മാമുക്കോയ തുടങ്ങിയവരാണ് താരങ്ങള്‍.കിടിലന്‍ യാത്രയുടെ ട്രെയിലര്‍ കാണാം- -
original by:http://www.asianetnews.tv/enews/article/26084_Oru-Second-Class-Yathra-Official-Trailer-H#sthash.XZCz6MNs.dpuf
മുംബൈ: കുട്ടിയായിരിക്കുമ്പോഴും യൌവനത്തിന്‍റെ തുടക്കത്തിലും പിന്നീടും അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി ഒരു നടി. സിനിമാ, നാടക നടി എന്ന നിലയില്‍ ശ്രദ്ധേയയായ പൂര്‍ണ്ണ ജഗന്നാഥനാണ് ലോക ബാങ്കിന്റെ വീവോള്‍വ് എന്ന പദ്ധതിയുടെ ഭാഗമായ ഡോക്യുമെന്ററിയില്‍ മനസ്സ് തുറന്നത്. ഡെല്‍ഹി ബെല്ലി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നടിയുടെ നിര്‍ഭയ എന്ന നാടകത്തിന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ 2013ലെ അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു നയതന്ത്രജ്ഞന്റെ മകളാണ് പൂര്‍ണ്ണ.
ബാല്യകാലം അസാധാരണമായിരുന്നു എന്നാണ് പൂര്‍ണ്ണ ഓര്‍ക്കുന്നത്. 'പിതാവ് മദ്യപാനത്തിന് അടിമയായിരുന്നു. അതുണ്ടാക്കിയ പ്രശ്നങ്ങള്‍ ഏറെയുണ്ടായിരുന്നു. ഒമ്പതാം വയസ്സിലാണ് ആദ്യമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. കുടുംബസുഹൃത്തും അയല്‍വാസിയുമായ ഒരാളായിരുന്നു അത് ചെയ്തത്. ആ പ്രായത്തില്‍ അയാളെന്റെ മേല്‍ കൈവെച്ചു. ആരോടും പറയരുത് എന്നു പറഞ്ഞിട്ടായിരുന്നു ഇത്.
കുട്ടിക്കാലത്തും യൌവനത്തിലും പിന്നീട് പല തവണ ലൈംഗിക പീഡനത്തിന് ഇരയായി. അതൊക്കെ വയലന്റായിരുന്നു. എന്നാല്‍, അവയൊന്നും തുറന്നു പറയാനാവില്ല. പറയരുതാത്ത ചില കാര്യങ്ങള്‍ അതിലുണ്ട്'-പൂര്‍ണ്ണ ഓര്‍ക്കുന്നു. പെണ്‍കുട്ടി എന്ന നിലയില്‍ ദില്ലിയിലെ ബസ് യാത്രപോലെ ദുരിതകരമായ മറ്റൊരു അനുഭവമില്ലെന്നും ഈ നടി ഓര്‍ക്കുന്നു.
ദീപാവലി ദിനത്തിലെ ഇന്ത്യ വിഐഐആര്‍എസ് ഡേ-നൈറ്റ് ബാന്റ് എന്ന വിഷയത്തില്‍ നടത്തിയ ഒരു ഗവേഷണത്തിനായി തയ്യാറാക്കിയ ചിത്രമാണിത്. തീര്‍ത്തും അക്കാദമിക്കായ ചിത്രം
മഹാത്മഗാന്ധി ഡാന്‍സ് കളിച്ചിട്ടില്ല..! ഒരു പാര്‍ട്ടിക്കിടയില്‍ മഹാത്മഗാന്ധിയുടെ ഫാന്‍സി ഡ്രസ് ചെയ്ത ഓസ്ട്രേലിയന്‍ നടനാണിത്
സച്ചിനോ.. അല്ലെ അല്ല വാട്ട്സ്ആപ്പിലും മറ്റും പ്രചരിക്കുന്ന ഈ ചിത്രത്തിലെ സ്ത്രീ സച്ചിന്റെ കോളേജ് കാലത്തെ ഫാന്‍സി ഡ്രസ് ആണെന്നാണ് പറയുന്നത് എന്നാല്‍ കോളേജില്‍ പോലും പോകാത്ത സച്ചിന്‍ എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍
മൂണ്‍ലെമണ്‍ -ലോകത്തിലെ വില കൂടിയ നുണ ലോകത്തിലെ ഏറ്റവും വിലയേറിയ തണ്ണിമത്തന്‍ എന്നാണ് പ്രചരണം, എന്നാല്‍ ഇത് ഉണ്ടെന്ന് പറയുന്ന ജപ്പാന്‍കാര്‍ക്ക് പോലും അറിയില്ല ഇത്തരം ഒരു തണ്ണിമത്തനെപറ്റി
9/11 അങ്ങനെ ഒരു ഫോട്ടോ എടുത്തിട്ടില്ല ഈ ഫോട്ടോയിലെ പ്ലെയിന്‍ ശരിക്കും ഫോട്ടോഷോപ്പ് ചെയ്ത് എടുത്താണ്
വെള്ളം കയറിയിട്ടില്ല ഈ ഇന്റര്‍നെറ്റ് കഫേയില്‍ ഫിലിപ്പെന്‍സീലെ വെള്ളപോക്കത്തിലെ കാഴ്ച ശരിക്കും ഫോട്ടോഷോപ്പ് ചെയ്തതാണ്
അമേരിക്കയിലെ മത്സ്യകന്യക 'ഹോളിവുഡ്കാരി'
പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന് വേണ്ടി ആര്‍ട് ഡയറക്ടര്‍ തയ്യാറാക്കിയ ഡമ്മിയാണ് ഇത്. ഇതാണ് പിന്നീട് അമേരിക്കയില്‍ പിടിച്ച മത്സ്യ കന്യക എന്ന് പറഞ്ഞ് പ്രചരിക്കുന്നത്
ആകാശ സെല്‍ഫി.. ഒരു ഫോട്ടോഷോപ്പ് സെല്‍ഫി ഇത് ഫോട്ടോഷോപ്പില്‍ തീര്‍ത്തതാണ്
മോഡിയുടെ ടാറ്റൂ.. അത് വേറെ
മോഡിയുടെ ടാറ്റൂ പുറത്ത് പതിപ്പിച്ച മോഡല്‍ എന്ന ഫോട്ടോ ശരിക്കും ഫോട്ടോഷോപ്പാണ്
രണ്ടില്ല.. ഒന്നെയുള്ളു രണ്ട് കൃഷ്ണമണിയുള്ള മനുഷ്യന്‍ എന്ന ചിത്രം ഒരു ഫോട്ടോഷോപ്പാണ്